thumbphoto ന്യൂഡല്‍ഹി: അക്രമം വെടിഞ്ഞാല്‍ കശ്മീരിലെ വിഘടിത ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. യു.പി.എ. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം b
നാലു വര്‍ഷത്തിനിടെ ആദ്യമായാണ് പ്രധാനമന്ത്രി ഇന്ത്യയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നത്. ഇന്ത്യന്‍ സമ്പദ്ഘടന മോശം അവസ്ഥയില്ലല്ലെന്നും ഡിസംബറോടെ വിലക്കയറ്റം കുറയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം 10 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യാ-പാകിസ്താന്‍ ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിലെ ഏറ്റവും വലിയ തടസ്സം പരസ്​പര വിശ്വാസമില്ലായ്മയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാക്അധീന കശ്മീരിനെ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത് നിര്‍ത്തിയാല്‍, പാകിസ്താനുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യ തയŔ
thumbphoto മംഗലാപുരം/കാസര്‍കോട്: മംഗലാപുരം ബജ്‌പെ വിമാനദുരന്തത്തില്‍ മരിച്ചവര്‍ക്ക് നാടിന്റെ അശ്രുപൂജ. അപകടത്തില്‍ മരിച്ച 158 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി എയര്‍ ഇന്ത്യാ വക്താവ് ഹര്‍പ്രീത് സിങ് വ്യക്തമാക്കി. മരിച്ചവരില്‍ 46 പേര്‍ മലയാളികളാണെന്ന് സ്ഥിരീകരിച്ചു. ഇതില്‍ 43 പേരും കാസര്‍കോട് ജില്ലക്കാരാണ്.
മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ എത്തിയപ്പോള്‍ ഹൃദയഭേദകമായ കാഴ്ചയായിരുന്നു കാസര്‍കോട് ജില്ലയില്‍. അലമുറകളും ആര്‍ത്തനാദങ്ങളും ഉയര്‍ന്നു.
ചില വീടുകളില്‍ ഒന്നിലധികം പേരുടെ മൃതദേഹങ്ങളുമായാണ് ആംബുലന്‍സ് എത്തിയത്. കല്യാണപ്പന്തലൊരുക്കി കാത്തിരുന്ന വീടുകളില്‍ ചേതനയറ്റ് കരിഞ്ഞ ശരീരങ്ങള്‍ എത്തിയപ്പോള്‍ കണ്ടുനിന്നവര്‍ക്ക് കണ്ണീരടക്കാനായില്ല. അടുത്ത ബന്ധുക്കളെപ്പോലും കാണിക്കാന്‍ പറ്റാത്ത സ്ഥിതിയിലായിരുന്നു മൃതദേഹങ്ങള്‍.
മംഗലാപുരം വെന്‍ലോക് ആസ്​പത്രിയില്‍ കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് ഫിലിപ്
Goa holidays